ബിജെപിയുടെ ഏജന്‍സിയായി സി ബി ഐ പ്രവര്‍ത്തിക്കുന്നതിന് തെളിവാണ് തെരഞ്ഞെടുപ്പ് സമയത്ത് മറ്റ് പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് ലഭിക്കുന്ന നോട്ടീസുകള്‍. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാന്‍ ശ്രമിക്കുന്നവരും രാജ്യത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരും തമ്മിലാണ് ഇത്തവണ പോരാട്ടം.
നേരത്തെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് അഖിലേഷ് യാദവ് ഇടഞ്ഞുനില്‍ക്കുകയായിരുന്നു. എന്നാല്‍ ബുധനാഴ്ച്ച രാവിലെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി അഖിലേഷിനെ വിളിച്ച് സംസാരിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത്
ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജിക്ക് പിന്നാലെ അഖിലേഷ് യാദവും ഭാരത് ജോഡോ യാത്രയ്ക്ക് ക്ഷണം ലഭിച്ചില്ലന്ന് പരാതി ഉന്നയിച്ചിരുന്നു. പല വലിയ പാര്‍ട്ടി പരിപാടികള്‍ക്ക് തങ്ങളെ ക്ഷണിക്കാറില്ലന്നായിരുന്നു അഖിലേഷിന്റെ പരാതി. അഖിലേഷ് യാദവിന്റെ ആരോപണത്തെ തുടര്‍ന്ന് 'ഇന്ത്യ' മുന്നണിയില്‍ അഭിപ്രായ ഭിന്നതയും പിളര്‍പ്പും ഇപ്പോയും നിലനില്‍ക്കുന്നുണ്ടെന്ന് വാര്‍ത്തകള്‍ വന്നിരുന്നു
കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടപ്പാക്കുമെന്ന് മധ്യപ്രദേശിലെ സത്നയിൽ നടന്ന റാലിയിൽ രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. പിന്നാക്കക്കാരുടെ കൃത്യമായ കണക്ക് വെളിപ്പെടുത്തിയാൽ അതിനനുസരിച്ച് അവരുടെ ക്ഷേമത്തിന് കർമ്മ പദ്ധതികൾ രൂപീകരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ഞാന്‍ കോണ്‍ഗ്രസിന് ഉപദേശങ്ങളോ നിര്‍ദേശങ്ങളോ നല്‍കുകയല്ല. രാജ്യം നേരിടുന്ന വെല്ലുവിളിയെപ്പറ്റിയാണ് പറയുന്നത്. ബിജെപി വലിയ പാര്‍ട്ടിയാണ്. സംഘടിതമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി
2016-ല്‍ യുപി മുഖ്യമന്ത്രിയായിരിക്കെ അഖിലേഷ് യാദവ് തന്നെയാണ് ജയ്പ്രകാശ് നാരായണന്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തത്. മതില്‍ച്ചാടി അകത്തുകടന്ന അഖിലേഷ് ജയ്പ്രകാശ് നാരായണന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയതിനുശേഷമാണ് മടങ്ങിയത്.
ഇന്നലെ വൈകുന്നേരം ഉത്തര്‍പ്രദേശില്‍വെച്ചാണ് ചന്ദ്രശേഖര്‍ ആസാദ് സഞ്ചരിച്ച വാഹനവ്യൂഹത്തിനുനേരെ വെടിവയ്പ്പുണ്ടായത്. സഹാരന്‍പൂരിലെ പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്ടില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ചന്ദ്രശേഖര്‍
അയല്‍രാജ്യമായ ചൈനയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ടോ?, കുറച്ചുകൂടി അപ്പുറത്തേക്ക് പോയാല്‍ റഷ്യ. അവിടെ തെരഞ്ഞെടുപ്പുണ്ടോ? പാക്കിസ്ഥാനില്‍ സൈന്യം ഭരിക്കുകയും അവര്‍ക്ക് ഇഷ്ടമുളളവര്‍ക്ക് അധികാരം നല്‍കുകയുമാണ് ചെയ്യുന്നത്.
ബിജെപിക്ക് ലഭിക്കുന്ന സീറ്റുകളുടെ എണ്ണം കുറയ്ക്കാന്‍ കഴിയുമെന്ന് ഞങ്ങള്‍ തെളിയിച്ചു. അവരുടെ വോട്ടുകളിലുണ്ടായ ഇടിവ് തുടരും. പകുതിയോളം കളളത്തരങ്ങള്‍ തുടച്ചുനീക്കപ്പെട്ടു. ബാക്കിയുളളവയും വൈകാതെ പോകും. ഞങ്ങള്‍ ജനങ്ങള്‍ക്കുവേണ്ടിയുളള പോരാട്ടം തുടരും.-അഖിലേഷ് യാദവ് പറഞ്ഞു
വോട്ടിംഗ് മെഷീനുകള്‍ കടത്തുന്നതെന്ന് കരുതുന്ന ദൃശ്യങ്ങള്‍ സമാജ് വാദി പാര്‍ട്ടി അനുയായികള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ വീഡിയോയില്‍ കാണുന്നത് പരിശീലന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന വോട്ടിംഗ് മെഷിനുകളാണെന്നും അവ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാറില്ലെന്നും വാരാണസി ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.
'യുപിയില്‍ അവസാന ഘട്ട വോട്ടെടുപ്പ് നടക്കുകയാണ്. ബിജെപിയും എസ് പിയും തമ്മിലാണ് യഥാര്‍ത്ഥ മത്സരം. അവര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ അവര്‍ എന്തിനുവേണ്ടി നിലകൊളളുന്നവരാണ് എന്ന് നമുക്ക് മനസിലാക്കിത്തരുന്നു.
നീതി ആയോഗ് പട്ടികയില്‍ കേരളം ഏറ്റവും മുന്നിലാണ്. കേരളം ആരോഗ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും മുന്നിലാണ്. തൊഴില്‍ നല്‍കുന്നതില്‍ യുപിയേക്കാളും മുന്നിലാണ്. യുപിയിലാകട്ടെ വേണ്ടത്ര തൊഴില്‍ നല്‍കാനോ ആരോഗ്യ രംഗം മെച്ചപ്പെടുത്താനോ നിക്ഷേപം കൊണ്ടുവരാനോ സർക്കാരിന് കഴിഞ്ഞിട്ടില്ല.
ഇവ അഭിപ്രായ സർവ്വേകളല്ല. കേവലം കറുപ്പടിച്ച് ഉണ്ടാക്കുന്ന സർവ്വേകളാണ്. ഏത് മയക്കുമരുന്നടിച്ച് അബോധാവസ്ഥയിലിരിക്കുമ്പോഴാണ് ഇവർ ഇത്തരം സർവ്വേകളും കണക്കുകളും കാണിക്കുന്നതെന്ന് മനസിലാവുന്നില്ല
'വളരെ നല്ല കാര്യമാണ്. നരേന്ദ്രമോദി ഒന്നോ രണ്ടോ മൂന്നോ മാസം അവിടെ താമസിക്കട്ടെ. അതാണ് അദ്ദേഹത്തിന് താമസിക്കാനുളള സ്ഥലം. ആളുകള്‍ അവരുടെ അവസാന നാളുകള്‍ അവിടെയാണ് ചിലവഴിക്കുക' എന്നായിരുന്നു അഖിലേഷ് യാദവിന്റെ മറുപടി.
'കാസ്ഗഞ്ചിലെ അല്‍ത്താഫ്, ആഗ്രയിലെ അരുണ്‍ വാല്മീകി, സുല്‍ത്താന്‍പൂരിലെ രാജേഷ് തുടങ്ങിയവരുടെ മരണം സംരക്ഷിക്കേണ്ടവര്‍ തന്നെ വിഴുങ്ങുകയാണ് എന്ന് വ്യക്തമാക്കുകയാണ്. കസ്റ്റഡിയില്‍ മരണപ്പെടുന്നവരുടെ എണ്ണത്തില്‍ ഉത്തര്‍പ്രദേശ് മുന്നിലാണ്. ബിജെപിയുടെ ഭരണത്തില്‍ ക്രമസമാധാനനില തകര്‍ന്നിരിക്കുന്നു, ഇവിടെ ആരും സുരക്ഷിതരല്ല' എന്നാണ് പ്രിയങ്കാ ഗാന്ധി ട്വീറ്റ് ചെയ്തത്.